തൊഴിൽ നിയമലംഘനം; റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് ദുബായ്

തൊഴിൽ നിയമലംഘനം നടത്തിയ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈയിലെ 1,300 സ്ഥാപനങ്ങൾക്ക് മൊത്തം 3.4 കോടി ദിർഹം പിഴ ചുമത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 1,300 സ്ഥാപനങ്ങളിലായി 1,800 തൊഴിലുടമകളാണ് നടപടി നേരിട്ടത്. ഈ കമ്പനികൾ നിയമിച്ച തൊഴിലാളികൾക്ക് രേഖകൾ പ്രകാരമുള്ള യഥാർഥ ജോലി നൽകിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൽനിന്ന് ഇത്തരം കമ്പനികളെ മന്ത്രാലയം വിലക്കി. കൂടാതെ സ്വകാര്യ മേഖല വർഗീകരണ സംവിധാനത്തിൽ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് ഈ കമ്പനികളെ മാറ്റുകയുംചെയ്തു. പിഴയും കർശന നിയന്ത്രണങ്ങളും നേരിടുന്ന കമ്പനികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. പുതിയ ബിസിനസിനായി രജിസ്റ്റർ ചെയ്യുന്നതിൽനിന്നും നിയമലംഘനം നടത്തിയ കമ്പനികൾക്ക് വിലക്കുണ്ട്. സ്വകാര്യ മേഖലയിലെ വഞ്ചനയെ ചെറുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിലവിലെ തൊഴിൽ നിയമങ്ങൾക്കും സമീപകാല പ്രമേയങ്ങൾക്കും അനുസൃതമായാണ് ഈ നടപടികൾ.

More From Author

Leave a Reply

Your email address will not be published. Required fields are marked *