Your Image Description Your Image Description

ക്രിയേറ്റീവാകാന്‍ ആളുകള്‍ക്ക് ലഹരി പദാര്‍ത്ഥം ആവശ്യമാണെന്നുള്ളത് വെറും കളളമാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ലഹരിയുടെ സ്വാധീനത്തില്‍ ലോകത്തൊരു മഹത് കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടുമില്ല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഹൈബി ഈഡന്‍ എംപി നടത്തുന്ന ‘No Entry’ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ജീവിതത്തില്‍ ലഹരിയേക്കാള്‍ വലിയ സന്തോഷങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും അതിന് വേണ്ടി പ്രവൃത്തിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. താന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലെ നാര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗും താരം വേദിയില്‍ പറഞ്ഞു. ഉമ തോമസ് എംഎല്‍എയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

‘സിനിമ മേഖലയിലും ആര്‍ട്ട് ആന്‍ഡ് ലിറ്റേറച്ചര്‍ ഇന്‍ ജനറലിലും ഒരു പ്രത്യേക പ്രതീതി ഉളവാക്കാന്‍ ഞങ്ങളാല്‍ അബദ്ധവശാല്‍ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതായത് ലഹരി പദാര്‍ത്ഥങ്ങളെ റൊമാന്റിസൈസ് ചെയ്യല്‍, ക്രിയേറ്റീവ് ആയിട്ടുള്ള ആളുകള്‍ക്ക് ഇതൊരു ഇന്ധനമാണ് അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് ക്രിയേറ്റീവായി നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നൊരു തെറ്റായ ധാരണ എവിടെയൊക്കെയോ പകര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു.

ട്രസ്റ്റ് മീ, അത് കള്ളമാണ്. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹത് കൃതിയും രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടുമില്ല. എനിക്ക് തന്നെ അറിയാവുന്ന, വലിയ എഴുത്തുകാര്‍, സംവിധായകര്‍, മദ്യപാനം ശീലമുള്ളവര്‍ പോലും അത് നിര്‍ത്തിവെച്ചിട്ടാണ് അവരുടെ ജോലി ചെയ്യുന്നത്. സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ ഒരുപാട് പിയര്‍ പ്രഷര്‍ ഉണ്ടാകും, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്താല്‍ മാത്രമെ നിങ്ങള്‍ അവിടെ ഫിറ്റാകു എന്നുള്ള അവസ്ഥയൊക്കെ വന്നാല്‍ ആ ഗ്രൂപ്പ് നിങ്ങളെ അര്‍ഹിക്കുന്നില്ല എന്ന് വിശിസിക്കുക. അതിനേക്കാള്‍ സന്തോഷം തരുന്ന കാര്യങ്ങളുണ്ടെന്നും അറിയുക. എന്നേ അറിയാവുന്നവരോടും ഞാന്‍ പണ്ടെ പറഞ്ഞിട്ടുണ്ട്, നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്,’ പൃഥിരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *