Your Image Description Your Image Description

കുടുംബവഴക്കിനെത്തുടർന്ന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തലപ്പിള്ളി പൈങ്കുളം കിഴക്കേചോലയിൽ അജിത്തി(34)നെയാണ്‌ തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജി എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധികംതടവ് അനുഭവിക്കണം.

2019 ഏപ്രിൽ 10-ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീടുപണിക്കുവേണ്ടി കൊടുത്ത പണം വീട്ടുകാരിൽനിന്ന്‌ തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബവീട്ടിലേക്ക് എത്തി ഫർണിച്ചർ കേടുവരുത്തി. തടയാൻ വന്ന അമ്മയുടെ കഴുത്തിനു നേരേ വാൾ വീശി. ഇതു തടയുന്നതിനിടെയാണ് ഇവരുടെ കൈപ്പത്തിക്ക് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *