Your Image Description Your Image Description

ച്ച്ഐവി വൈറസിനെതിരായ ആശങ്കകള്‍ക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയില്‍ എത്തുന്നു. നിലവില്‍ ലഭ്യമായ മരുന്നില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെപ്പ് എടുക്കേണ്ട മരുന്നാണ് വിപണിയില്‍ എത്തുന്നത്. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് അമേരിക്കയിലേയും കാനഡയിലേയും അംഗീകാരം ലഭിച്ചിരിക്കുന്നത്. മരുന്ന് അടുത്ത വര്‍ഷം പൊതുവിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്.

എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം ഈ മാസം അംഗീകാരം നല്‍കുകയായിരുന്നു.

അതേസമയം ലെനകാപാവിറിന് 2022 ൽ കാനഡയിൽ ചികിത്സക്കായുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമാണ്. ‘ എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത് കാരണം കോസ്റ്റ് എഫക്ടീവ് ആയിരിക്കുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *