Your Image Description Your Image Description

ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഇംഗ്ലീഷ് വിരുദ്ധ ആഖ്യാനം ദരിദ്രരെ മുന്നേറ്റത്തിൽ നിന്ന് തടഞ്ഞുനിർത്താനും അവർ ഒരിക്കലും തുല്യരാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഇംഗ്ലീഷ് അവസരങ്ങൾ തുറക്കുന്നുവെന്ന് വാദിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ഭാഷാ ചർച്ചയെ ഒരു സാമൂഹിക നീതിയുടെ പ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചു. ഇംഗ്ലീഷ് സാമൂഹിക ചലനത്തിനുള്ള ‘ഒരു ആയുധമാണ്’. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾ ഇംഗ്ലീഷ് പഠിക്കണമെന്ന് ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിക്കുന്നില്ല. കാരണം, അവരെ ചോദ്യങ്ങൾ ചോദിക്കാനും മുന്നോട്ട് പോകാനും തുല്യരാകാനും അവർ സമ്മതിക്കില്ല എന്നും അദ്ദേഹം വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *