Your Image Description Your Image Description

ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിയ 46.2 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ എം.കെ. മസൂദ് (45), മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നട ജില്ലയിലെ മൂഡബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെക്ക് സമീപം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ബി ഉദ്യോഗസ്ഥർ രണ്ട് കാറുകൾ തടഞ്ഞു.

സംസ്ഥാന അതിർത്തികൾ വഴി കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മൂഡബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Posts