അബൂദബിയില്‍ ജനസംഖ്യ 40 ലക്ഷം കടന്നു

അബൂദബിയില്‍ ജനസംഖ്യ 40 ലക്ഷം കടന്നു. 2024ല്‍ ജനസംഖ്യയില്‍ 7.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 അവസാനത്തോടെ എമിറേറ്റിലെ ജനസംഖ്യ 41,35,985 ആയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ 27.7 ലക്ഷം പുരുഷന്മാരും 13.7 ലക്ഷം സ്ത്രീകളുമാണുള്ളത്. ഇവരുടെ ശരാശരി പ്രായം 33 ആണെന്നും സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താമസക്കാരില്‍ 54 ശതമാനത്തിന്റെയും പ്രായം 25 മുതല്‍ 44 വരെയാണ്.

ബിസിനസിനും നിക്ഷേപത്തിനുമുള്ള മുന്‍നിര ആഗോള കേന്ദ്രമായി അബൂദബി മാറിയതിനെ തുടര്‍ന്നാണ് ജനസംഖ്യയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജനസംഖ്യയില്‍ 51 ശതമാനം വര്‍ധന അബൂദബിയിലുണ്ടായി. 2014ല്‍ 27 ലക്ഷമായിരുന്നു എമിറേറ്റിലെ പൗരന്മാരുടെയും പ്രവാസികളുടെയും എണ്ണം. ഇതിനൊപ്പം സാമ്പത്തിക വളര്‍ച്ചയും എമിറേറ്റ് കൈവരിച്ചിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *