Your Image Description Your Image Description
Your Image Alt Text

 

ദുബായ്: വിമാനത്തിൽ കയറുമ്പോൾ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന എയർഹോസ്റ്റസുമാരുടെ കാലം കഴിയുകയാണോ?. ഖത്തർ എയർവേസ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പ്രദർശിപ്പിച്ച നിർമിതബുദ്ധി ‘എയർഹോസ്റ്റസിനെ’ കാണുമ്പോൾ അതേയെന്നുതന്നെ പറയേണ്ടിവരും. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകുന്നതാണ് ‘സമാ’ എന്നു പേരിട്ടിരിക്കുന്ന ഈ ഹോസ്റ്റസ്.

വിമാനത്തെക്കുറിച്ച ചോദ്യങ്ങൾ മാത്രമല്ല, ഒരു പ്രദേശത്ത് വന്നിറങ്ങുന്ന യാത്രക്കാരന് അവിടെ എന്തെല്ലാം കാഴ്ചകൾ കാണാനുണ്ടാകും എന്നതടക്കം ഈ ‘എ.ഐ മിടുക്കി’ പറഞ്ഞുകൊടുക്കുന്നുണ്ട്.നിലവിൽ ഖത്തർ തലസ്ഥാനമായ ദോഹയിലെ വിമാനത്താവളത്തിലാണ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. 

എന്നാൽ, ഭാവിയിൽ വിമാനത്തിനകത്തും എ.ഐ എയർഹോസ്റ്റസുമാർ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മേഖലകളിലും നിർമിതബുദ്ധി സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഖത്തർ എയർവേസ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. മാർച്ചിൽ ജർമൻ നഗരമായ ബർലിനിൽ നടന്ന ടൂറിസം മേളയിലാണ് ‘സമാ’ അധികൃതർ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *