Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: ഒന്നര വർഷം മുൻപ് മംഗലാപുരത്ത് ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി കാണാതായ യുവാവിനെ ഒടുവിൽ നാട്ടിൽ വച്ചു തന്നെ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ ചമൽ സ്വദേശിയായ കൊട്ടാരപ്പറമ്പിൽ കൃഷ്ണന്റെ മകൻ ബിനുവിനെയാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസിൽ വെച്ച് കണ്ടെത്തിയത്.

കഴിഞ്ഞ വർഷമാണ് ബിനു വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീട്ടുകാരോട് എറണാകുളത്തേക്ക് പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പോകുന്ന വഴിയിൽ സുഹൃത്തിനോട് 500 രൂപ കടം വാങ്ങിയിരുന്നു. മംഗലാപുരത്ത് ജോലിക്കായി പോകുന്നു എന്നാണ് ബിനു ആ സുഹൃത്തിനോട് പറഞ്ഞത്.

ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതായതോടെ പിതാവ് താമരശ്ശേരി പൊലീസിൽ പരാതി നൽകി. മംഗലാപുരത്തും എറണാകുളത്തും പൊലീസും കുടുംബവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസിൽ ഉണ്ടായിരുന്ന നിക്ഷേപം പിൻവലിക്കാനെത്തിയ ബിനുവിനെ ഇവിടെയുണ്ടായിരുന്ന നാട്ടുകാർ തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ ഇവർ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. അവർ പോസ്റ്റ്ഓഫീസിലെത്തി ബിനുവിനെ കൊണ്ടുപോവുകയായിരുന്നു.

ബിനു ഇടക്ക് മാനസിക അസ്വസ്ഥതകൾ കാണിക്കാറുണ്ടെങ്കിലും വീട് വിട്ട് പോകുന്ന സമയത്ത് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *