Your Image Description Your Image Description
Your Image Alt Text

കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി.  കുേറനാളുകളായി രാപകൽ വ്യത്യാസമില്ലാതെ കാട്ടുപോത്തുകളും കാട്ടുപന്നികളും കാട്ടാനകളും പുഴകടന്ന് ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തുന്നത് പതിവായിരിക്കുകയാണ്.  ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്താണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. ഷാജി മന്‍സിലില്‍ അലി അക്ബര്‍, പണയില്‍വീട്ടില്‍ അശോകന്‍ എന്നിവരുടെ പുരയിടത്തിലെത്തിയ കാട്ടാനക്കൂട്ടം റബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. കൃഷിയിടത്തിലെ കാവൽപ്പുരയും കാട്ടാനകൾ നാമാവശേഷമാക്കി.

രാത്രി വന്യജീവികളെ ഭയന്ന് പുറത്തിറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് കാട്ടുമൃഗങ്ങള്‍ കടന്നെത്തുന്നതുതടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ  ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *