Your Image Description Your Image Description

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യയെ കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന വിവരമാണ് പുറത്തുവന്നത്. ആൺസുഹൃത്തിനൊപ്പം യുവതിയെ കണ്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുഞ്ഞുമോൻ പൊലീസിന് നൽകിയ മൊഴി.

ഇന്നലെ ഉച്ച കഴിഞ്ഞാണ് മുപ്പത്താറുകാരിയായ ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നെഞ്ചുവേദനമൂലമാണ് മരണമെന്ന് കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. എന്നാൽ, ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ കഴുത്തിൽ പാടുകൾ കണ്ടതോടെ പൊലീസ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ടെക്സ്‌റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് ദിവ്യ. തന്റെ ഭാര്യക്ക് ഒരു തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസ് സംശയം തോന്നി കുഞ്ഞുമോനെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

കൊലപ്പെടുത്താൻ കാര്യവും കാരണവും ഉണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ജോലി സ്ഥലത്തേക്ക് ഭാര്യ ദിവ്യ ബസിൽ പോകുമ്പോൾ കുഞ്ഞുമോൻ പിന്തുടർന്നു. വഴിമധ്യേ ബസിൽ നിന്നിറങ്ങി ആൺസുഹൃത്തിൻറെ ബൈക്കിൽ കയറി പോകുന്നത് കണ്ടു. ഇതിലെ പകയാണ് കൊലപാതകത്തിന് കാരണം. ഇരുവരും വരന്തരപ്പിള്ളിയിലെ വാടക വീട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *