Your Image Description Your Image Description

രാജ്യത്ത് അത്യാധുനിക ചികിത്സ സംവിധാനങ്ങൾ വന്നിട്ടും പ്രസവത്തെ തുടർന്ന് അമ്മമാർ മരിക്കുന്നതിന് കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് പുതിയ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ കണക്കുപ്രകാരം ഒരു ദിവസം ഇന്ത്യയിൽ 52 സ്ത്രീകൾ പ്രസവത്തെ തുടർന്ന് മരിക്കുന്നുണ്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആ​ഗോളമരണത്തിന്റെ 7.2 ശതമാനമാണിത്.

2023-ൽ ആ​ഗോളതലത്തിൽ 2.6 ലക്ഷം സ്ത്രീകൾ ​ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത്, ഓരോ രണ്ട് മിനിറ്റിലും ഓരോ മാതൃമരണം ലോകത്ത് സംഭവിക്കുന്നു. 75,000 മാതൃമരണങ്ങൾ സംഭവിച്ച നൈജീരിയ ആണ് പട്ടികയിൽ ആദ്യം. റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ ഇന്ത്യയ്ക്ക് സമാനമായി 19,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ കണക്ക് പറയുന്നത് അവിടെ 11,000 മരണങ്ങൾ സംഭവിച്ചു എന്നാണ്. ആ​ഗോള തലത്തിൽ മാതൃമരണ നിരക്കിൽ 47 ശതമാനവും ഈ നാല് രാജ്യങ്ങളിലാണ്.

എന്നാൽ, 2000-ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ മാതൃമരണനിരക്ക് 78 ശതമാനം കുറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതലുമാണ്. ഒരു ലക്ഷം പ്രസവങ്ങളിൽ മാതൃമരണങ്ങളുടെ എണ്ണം 2000-ൽ 362 ആയിരുന്നുവെങ്കിൽ 2023-ൽ അത് 80 ആയി കുറ‍ഞ്ഞു. മാനുഷിക സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനങ്ങൾ ഒട്ടേറെ രാജ്യങ്ങളിലെ ആരോ​ഗ്യസേവനങ്ങളെ തടസ്സപ്പെടുത്തുന്നതായി യുഎൻ റിപ്പോർട്ട് പറയുന്നു. ആശുപത്രികൾ അടച്ചുപൂട്ടുന്നതും, ആരോ​ഗ്യ പ്രവർത്തകരുടെ കുറവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആ​ഗോളതലത്തിലും മാതൃമരണനിരക്ക് 40 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *