Your Image Description Your Image Description

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘എല്ലാ സംരംഭങ്ങളെയും’ രാജ്യം പിന്തുണയ്ക്കുന്നുവെന്ന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹം ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൗദിയിലെ ജിദ്ദയില്‍ അമേരിക്ക-യുക്രെയ്ന്‍ ചര്‍ച്ചകളില്‍ അധ്യക്ഷത വഹിച്ച അദ്ദേഹം 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനും സംഭാഷണം സുഗമമാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍, സൗദി നഗരത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പദ്ധതിയെക്കുറിച്ച് തനിക്ക് ‘ഗുരുതരമായ സംശയങ്ങളും ചോദ്യങ്ങളും ഉണ്ടെന്ന് കരാറുമായി ബന്ധപ്പെട്ട് പുടിന്‍ ആദ്യമായി പ്രതികരിച്ചതോടെ, സൗദിയടക്കമുള്ള ലോക രാജ്യങ്ങള്‍ അങ്കലാപ്പിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *