Your Image Description Your Image Description

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, പാരമ്പര്യങ്ങൾ പലപ്പോഴും മറന്നുപോകുന്ന ഈ സാഹചര്യത്തിൽ, ഒരു യുവതി തന്റെ സമൂഹത്തിന്റെ പൈതൃകം പുസ്തകങ്ങളിൽ അല്ല മറിച്ച് തന്റെ വീടിന്റെ ചുമരുകൾക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

പടിഞ്ഞാറൻ അരുണാചൽ പ്രദേശിലെ മോൺപ സമുദായത്തിൽ നിന്നുള്ള 24 കാരിയായ ലെയ്കെ ചോമു ആണ് തന്റെ 200 വർഷം പഴക്കമുള്ള വീട് ഒരു മ്യൂസിയമാക്കി മാറ്റിയത്. പുരാവസ്തുക്കളുടെ ഒരു ശേഖരം എന്നതിലുപരി, ഈ മ്യൂസിയം തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. മണ്ണും കല്ലും ഉപയോഗിച്ച് പുരാതന മോൺപ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്.

നമ്മുടെ സാംസ്കാരിക സ്വത്വം നിലനിർത്തുക എന്നതാണ് പ്രധാനം. എനിക്ക് ഇത് വെറുമൊരു പ്രോജക്ട് മാത്രമല്ല. ഇത് എന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ്. ആധുനികവൽക്കരണം പരമ്പരാഗത ജീവിതശൈലികളെ വേഗത്തിൽ മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ, മോൺപയുടെ അറിവും ദൈനംദിന രീതികളും മങ്ങുന്നതിനുമുമ്പ് അവ സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചോമു പറയുന്നു. ഘടന പുനഃസ്ഥാപിക്കൽ, പുരാവസ്തുക്കൾ സംരക്ഷിക്കൽ, സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിൽ സ്ഥലം ഒരുക്കൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും ചോമുവും സജീവമായി ഇടപെട്ടിട്ടുണ്ട്.

പുരാവസ്തുക്കൾ മാത്രമുള്ള ഒരു പരമ്പരാഗത മ്യൂസിയം സൃഷ്ടിക്കുന്നതിനുപകരം, ഈ സംരംഭം വീട് തന്നെ സംരക്ഷിക്കുകയും മോൺപ വാസ്തുവിദ്യ, ജീവിതശൈലി, പാരമ്പര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചോമു പറയുന്നു.സന്ദർശകർക്ക് ചരിത്ര വസ്തുക്കൾ മാത്രമല്ല കാണാൻ കഴിയുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് മോൺപ ജനത എങ്ങനെ ജീവിച്ചിരുന്നുവെന്ന് അവർക്ക് അനുഭവിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. മാസങ്ങൾ നീണ്ട പ്രയത്നത്തിന് ശേഷം 2024 ഒക്ടോബർ 5 നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് സന്ദർശകർക്കായി തുറന്ന് കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *