Your Image Description Your Image Description
Your Image Alt Text

ദില്ലി:  ഇന്‍ഡിഗോ വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‍വിച്ചില്‍ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). വാർത്തകൾക്ക് പിന്നാലെ എഫ്എസ്എസ്എഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാനത്തി യാത്രക്കാരിക്ക് നൽകിയ ഭക്ഷണം സുരക്ഷിതമല്ലെന്നും, വിശദകീരണം വേണമെന്നും നോട്ടീസിൽ പറയുന്നു.

2023 ഡിസംബർ 29 നാണ് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാന്‍ഡ്‍വിച്ചിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സംഭവം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.  ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ 6E 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്‍ഡ്‍വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്‌വിച്ച് വിളമ്പുന്നത് തുടർന്നുവെന്ന് യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *