Your Image Description Your Image Description

തിരുവനന്തപുരം: ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കങ്ങൾ. കേസുമായി സഹകരിക്കാതെ വന്നതോടെ ഇനി ചോദ്യം ചെയ്യാൻ വിളിക്കേണ്ടതില്ല എന്ന് തീരുമാനത്തിലാണ് അന്വേഷണസംഘം. ചോദ്യം ചെയ്യലിനോടും നടൻ വേണ്ട രീതിയിൽ സഹകരിക്കുന്നില്ല. ഇതോടെയാണ് കസ്റ്റഡിയിൽ എടുക്കുന്നതാണ് നല്ലതെന്ന് നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. കേസു സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തുമ്പോൾ ഇതിനുള്ള നീക്കങ്ങൾ ആയിരിക്കും ഇനി അന്വേഷണസംഘം നടത്തുക.

ശനിയാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് സിദ്ദിഖിനെ എസ്.പി. മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും സിദ്ദിഖ് ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇത് രണ്ടാം തവണയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ സിദ്ദിഖിനെ ഒരുമണിക്കൂറിലധികം എസ്.പി. മെറിന്‍ ജോസഫ് ചോദ്യം ചെയ്തു.

കൈവശമുണ്ടെന്ന് അവകാശപ്പെട്ട രേഖകള്‍ സിദ്ദിഖ് ഹാജരാക്കിയുമില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി സിദ്ദിഖ് സഹകരിക്കാത്ത വിഷയം സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനം. 2016 മുതലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു സിദ്ദിഖ് പറഞ്ഞിരുന്നത്. മാത്രമല്ല തന്റെ പക്കല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇതടക്കമുള്ള ഇലക്ട്രോണിക് രേഖകള്‍ ഉണ്ടൈന്ന് പറഞ്ഞെങ്കിലും അതുള്‍പ്പെട്ട ഫോണുകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. 2016-17 കാലത്തെ ക്യാമറയും ഐപാഡ്, ഫോണ്‍ എന്നിവ ഇപ്പോള്‍ തന്റെ കൈവശമില്ലെന്നാണ് ഇന്ന് ഹാജരായപ്പോള്‍ സിദ്ദിഖ് അറിയിച്ചത്. അതെവിടെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചത്. മാത്രമല്ല അന്നത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ഹാജരാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *