Your Image Description Your Image Description

നിലമ്പുർ: മലപ്പുറത്തെ സംബന്ധിച്ച പരാമർശം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാറുന്ന രീതിയുടെ ഭാഗമാണെന്ന് പി.വി. അൻവർ എംഎൽഎ. ഇപ്പോൾ താനാണ് അദ്ദേഹത്തിന്‍റെ ടാർഗറ്റ് എന്നും അതിന്‍റെ ഭാഗമായാണ് മലപ്പുറത്തെയും ടാർഗറ്റ് ചെയ്യുന്നതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അൻവറിന്റെ വാക്കുകൾ ……………….

ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെ മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ഡൽഹിയിൽ എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്‍റെ ഭാഗമാണ് അഭിമുഖം.

മുസ്‌ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരേ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്‌ലിം വിരുദ്ധ പ്രചരണം വരുന്നതെന്നായിരുന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് മാത്രം പോലീസ് പിടികൂടി. കടത്തിയ സ്വർണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

താൻ വിളിച്ച പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നത്. സാധാരണക്കാരാണ് തന്നെ കേൾക്കാൻ വന്നത്.

സിപിഎം വലിയൊരു തെറ്റിദ്ധാരണയിലാണ് ഇപ്പോൾ ഉളളത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയതിലും വീഴ്ചയുണ്ടായി. അമിതമായ മുസ്‌ലിം പ്രീണനം മൂലമാണ് പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. എന്നാൽ അത് തീർത്തും തെറ്റാണ്.

സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് പറയണം.

സ്വരാജ് തന്‍റെ സുഹൃത്തായതുകൊണ്ട് അതിരുവിട്ടു പറയുന്നില്ല. സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരുവിട്ടും പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പടയാളികളെ ഇറക്കിയാൽ ഇറക്കുന്ന പടത്തലവൻമാരെ തേടി താൻ വരും. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. അത് നേരിടാൻ അവർക്കാകില്ല.

ഇന്ന് ജീവിച്ചിരിക്കുന്നതിൽ പരിശുദ്ധനായ സഖാവാണ് പാലൊളി മുഹമ്മദ്‌കുട്ടി. അദ്ദേഹം പറഞ്ഞാൽ പിണറായി വിജയൻ കേൾക്കുമെന്ന് കരുതുന്നുമില്ല. ആരു പറഞ്ഞാലും കേൾക്കുന്ന സാഹചര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *