Your Image Description Your Image Description

ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നീക്കം. ഇരുവരും തുടക്കമിട്ട പ്രധാനമന്ത്രി സ്ഥാനാർഥിത്വ ചർച്ച അവഗണിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിതീഷ് കുമാറിനോട് സംസാരിച്ചു. ഇതിന് ശേഷം രാഹുലും നിതീഷിനോട് നേരിൽ ചർച്ച നടത്താനുള്ള ശ്രമത്തിലാണ്.

ഇൻഡ്യ സഖ്യ യോഗത്തിന് ശേഷം നിതീഷ് മറ്റു തിരക്കുകളിലായതിനാൽ നേരിട്ട് സംസാരിക്കാൻ രാഹുൽ ആദ്യം നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് നിതീഷ് കുമാർ തിരിച്ചുവിളിച്ചപ്പോഴേക്കും രാഹുൽ കോൺഗ്രസ് പ്രവർത്തക സമിതിയുടെ തിരക്കിലുമായി. ഇരുവരും തമ്മിൽ ഇക്കാര്യത്തിൽ സംഭാഷണമുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത നീക്കത്തിലാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വമോഹത്തിന് തടയിടാൻ മമത ശ്രമിച്ചത്. ഡൽഹിയിൽ തലേന്ന് നടന്ന മമത-കെജ്രിവാൾ ചർച്ചക്ക് ശേഷമായിരുന്നു ഇത്.

ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന ചർച്ച വേണ്ടെന്ന് മുംബൈ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും കെജ്രിവാളുമായി ചേർന്ന് മമത നടത്തിയ ശ്രമം പല സഖ്യകക്ഷി നേതാക്കളെയും അമ്പരപ്പിച്ചു. ആർക്കുവേണ്ടിയാണ് ഈ നീക്കമെന്ന ചിന്ത മിക്ക ഘടകകക്ഷി നേതാക്കൾക്കുമുണ്ടായെന്ന് യോഗത്തിലുണ്ടായിരുന്ന ഒരു സഖ്യകക്ഷി നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *