Your Image Description Your Image Description

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ നിയമ വിദ്യാർത്ഥിനി ബലാത്സം​ഗത്തിനിരയായ സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

മുഖ്യപ്രതിയും കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മൊണോജിത് മിശ്ര(31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24കാരിയായ പെണ്‍കുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാന്‍ കോളേജില്‍ എത്തിയത്. ഇരുപത്തിനാലുകാരിയായ നിയമ വിദ്യാർത്ഥിനിയാണ് കോളജിനുള്ളിൽ ബലാത്സം​ഗത്തിന് ഇരയായത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കോളജിലെ ഗാർഡ് റൂമിൽ വച്ചാണ് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്.

കേസിലെ മൂന്നാംപ്രതി തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റ് രണ്ടുപേർ നോക്കിനിന്നു എന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ജെ,എം,പി എന്നിങ്ങനെയാണ് പ്രതികളുടെ പേരുകൾ പരാതിയിൽ പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണെന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു. മുഖ്യപ്രതിയായ മിശ്ര തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയാണെന്ന് പരാതിയില്‍ പറയുന്നു. മന്‍ജോഹിത് മിശ്ര തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു.

കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളില്‍ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. സെയ്ബിന്റെയും പ്രമിതിന്റെയും സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത പറയുന്നുണ്ട്. കൂടാതെ കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം നൽകിയെന്നും പെൺകുട്ടി പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കേസിലെ മുഖ്യപ്രതിക്ക് ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇയാൾ തൃണമൂൽ കോൺ​ഗ്രസിന്റെ യുവജന വിഭാ​ഗത്തിന്റെ നേതാവാണെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം, ഇയാൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന കാര്യം തൃണമൂൽ നേതാക്കളും സമ്മതിക്കുന്നുണ്ട്. എന്നാൽ, പ്രതികൾ ശിക്ഷിക്കപ്പെടണം എന്നാണ് പാർട്ടി നിലപാടെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *