Your Image Description Your Image Description

ആംസ്റ്റര്‍ഡാം: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയില്‍ നടത്തിയ അണുബോംബ് സ്ഫോടനത്തോട് താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

Also Read: യുക്രെയ്‌നും-റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു: ക്രെംലിന്‍

”ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയെയോ നാഗസാക്കിയെയോ അതിന് ഉദാഹരണമായി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചത്. ഞങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു” ട്രംപ് പറഞ്ഞു.

കുറെ കാലത്തേക്ക് ഇറാന്‍ ബോംബുകള്‍ ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ആണവസംവിധാനങ്ങള്‍ തകര്‍ന്നില്ലെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് ട്രംപ് തള്ളി.

Leave a Reply

Your email address will not be published. Required fields are marked *