Your Image Description Your Image Description

ജെ.എസ്.കെ സിനിമയുടെ പ്രദർശനം തടഞ്ഞ സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ചിത്രത്തിന് ജനകിയെന്ന പേര് പാടില്ലെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് അവർ പറഞ്ഞത്. അങ്ങനെയാണെങ്കിൽ സിനിമയിൽ ഉപയോഗിക്കേണ്ട പേരുകൾ സെൻസർ ബോർഡ് ഇറക്കട്ടെയെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

എം.ബി. പത്മകുമാറിന്റെ സിനിമക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. ജാനകി ജയന്തിയാക്കി മാറ്റിയപ്പോഴാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നായകനായ ജെ.എസ്.കെ-ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനമാണ് സെൻസർ ബോർഡ് തടഞ്ഞത്. കഥാപാത്രത്തിന്റെയും സിനിമയുടെയും പേരായ ജാനകി എന്നത് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *