Your Image Description Your Image Description

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചതിൽ ക്യാപ്റ്റൻ ടെംബ ബാവുമയുടെ പങ്ക് വലുതാണ്. പരിക്കുമായാണ് താരം കളിയ്ക്കാൻ ഇറങ്ങിയത്. നാലാം ദിനം ആദ്യ സെഷനിൽ 65 റൺസുമായി ബാറ്റിങ്ങിനിറങ്ങിയ താരം ഒരു റൺസ് കൂടി നേടിയാണ് പുറത്തായത്.

അതേസമയം ടീം സ്‌കോർ 70ൽ രണ്ട് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ബാവുമ ക്രീസിലെത്തുന്നത്. ശേഷം സെഞ്ച്വറി നേടിയ ഐയ്ഡൻ മാർക്രവുമായി മികച്ച കൂട്ടുക്കെട്ട് സൃഷ്ടിച്ചു. അഞ്ച് ഫോറടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. കാലിന് പരിക്കേറ്റിട്ടും ബാവുമ കാഴ്ച്ചവെച്ച ചെറുത്തുനിൽപ്പിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ലോർഡ്‌സിലെ ആരാധകർ വരവേറ്റത്. കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

മുടന്തിയാണെങ്കിലും മാർക്രവുമായി ചേർന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി. താരം ആദ്യ ഇന്നിങ്‌സിലും 36 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വെറും 65 റൺസ് മാത്രമുള്ളപ്പോഴായിരുന്നു താരത്തിന്റെ മടക്കം. മൂന്നാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുക്കെട്ടാണ് ബാവുമയും മാർക്രവും ചേർന്ന് സൃഷ്ടിച്ചത്. താരം നേടിയ 66 റൺസിൽ 46 റൺസും ഓടിയാണെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *