Your Image Description Your Image Description

തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും സമഗ്ര വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അക്രഡിറ്റേഷനും റാങ്കിങ് സമ്പ്രദായവും കൊണ്ടുവരുന്നു. ഇതിനായി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശ പ്രകാരം മെഡിക്കൽ അസസ്മെന്‍റ് ആൻഡ് റേറ്റിങ് ബോർഡ് (എം.എ.ആർ.ബി) തയാറാക്കിയ കരട് ചട്ടക്കൂട് പ്രസിദ്ധീകരിച്ചു.

വിവിധ സ്ട്രീമിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാക്, എൻ.ബി.എ പോലുള്ള ഏജൻസികൾ നടത്തുന്ന വിലയിരുത്തൽ പ്രക്രിയ നിലവിലുണ്ടെങ്കിലും മെഡിക്കൽ കോളജുകൾക്കുള്ളത് ആദ്യമായാണ്. സ്വതന്ത്ര മൂന്നാം കക്ഷി നിയന്ത്രിക്കുന്ന വിലയിരുത്തൽ പ്രക്രിയയിലൂടെയായിരിക്കും അക്രഡിറ്റേഷനും റാങ്കിങ് സമ്പ്രദായവും. ഇതിനായി 11 ഇനം മാനദണ്ഡങ്ങളും 78 ഘടകങ്ങളും ഉൾക്കൊള്ളുന്ന കരട് വിലയിരുത്തൽ ചട്ടക്കൂടാണ് അഭിപ്രായ ശേഖരണത്തിനായി എൻ.എം.സി പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *