Your Image Description Your Image Description

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈന്‍ ടോം ചാക്കോ. എന്നാല്‍ പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. നടന്മാര്‍ക്കായി ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരുടെയും പേരുകള്‍ തനിക്ക് അറിയാമെന്നും ഷൈന്‍ മൊഴി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഇടപാടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ വകുപ്പ് ചുമത്തും.

എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ രക്ഷപ്പെട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *