Your Image Description Your Image Description

കൊല്ലം: യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ സ്വകാര്യ ബസ് ക്ലീനര്‍ അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം കുന്നക്കാട് കൊച്ചുകുന്നക്കാട്ടില്‍ വീട്ടില്‍ ജോബിന്‍ മാത്യു (37)വാണ് അറസ്റ്റിലായത്. പുനലൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഇയാൾ. യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായിരുന്നു ഇയാൾ. ഇതിനെ തുടർന്ന് ഇയാൾ ആറുമാസമായി ഒളിവിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് പുനലൂര്‍ പോലീസ് ഇയാളെ തിരുവല്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ചാലക്കുടി മേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരിവീട്ടില്‍ ജോണി (62)നാണ് പണം നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. സെപ്റ്റംബര്‍ 29-ന് രാത്രിയില്‍ ജോണ്‍ ഭാര്യയുമൊത്ത് ബസില്‍ ചാലക്കുടിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ഒക്ടോബര്‍ ഒന്നിന് ഇതേ ബസില്‍ തിരികെവരികയും ചെയ്തു. വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ എടിഎം കാര്‍ഡ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗ് കാണാനുണ്ടായിരുന്നില്ല.

തൊട്ടുപിന്നാലെ ജോണിന്റെ ഫോണിലേയ്ക്ക് പുനലൂരിലേയും അടൂരിലേയും എടിഎമ്മുകള്‍ വഴി നാലു തവണയായി 40,000 രൂപ പിന്‍വലിച്ചതായി സന്ദേശമെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതിയെ തിരിച്ചറിയാനായി. അറസ്റ്റിലായ പ്രതിയെ പോലീസ് പുനലൂരിലെ എടിഎം കൗണ്ടറിലെത്തിച്ച് തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts