Your Image Description Your Image Description
Kerala Kerala Mex Kerala mx Top News World
0 min read
37

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്. രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.

April 8, 2025
0
ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.   ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്.  രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു.  ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.

തെറ്റ് കാണുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ ഈ ശകാരത്തിനോട് ഓരോ കുട്ടികളും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ചിലർ ശകാരം ഭയന്ന് ഒളിച്ചിരിക്കുന്നത് പതിവാണ്. അങ്ങനെ ഒരു സൂത്രപ്പണി ചെയ്ത ഒരു ചൈനീസ് പെൺകുട്ടിക്ക് ഉണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.

ഗൃഹപാഠം ചെയ്യാത്തതിന് അമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിനുള്ളിൽ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളിൽ കുടുങ്ങിപ്പോയി. അമ്മയുടെ ശകാരം ആദ്യം കേട്ട പെൺകുട്ടി പിന്നീട് കൂടുതൽ കേൾക്കാൻ മടിച്ചിട്ടാണത്രെ വീട്ടിലെ ടോപ്പ് ലോഡിങ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചത്. വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇറങ്ങിയിരുന്നതും താൻ അതിനുള്ളിൽ കുടുങ്ങിപ്പോയെന്നും മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലെന്നും പെൺകുട്ടി മനസ്സിലാക്കി. ഉടൻതന്നെ അമ്മയെ വിളിക്കുകയും അവളെ പുറത്തിറക്കാൻ അമ്മ തീവ്രമായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അവരും പരാജയപ്പെട്ടു. ഒടുവിൽ, അഗ്നിശമനസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേയും വേദനകൊണ്ട് പുളഞ്ഞ പെൺകുട്ടി ആകെ തളർന്നിരുന്നു. പിന്നീട് ഫയർഫോഴ്സ് വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചു മാറ്റിയതിനുശേഷം ആണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അരമണിക്കൂർ നീണ്ടുനിന്നു രക്ഷാപ്രവർത്തനം.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞുവേണം മാതാപിതാക്കൾ പെരുമാറാൻ എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *