Your Image Description Your Image Description

തിരുവനന്തപുരം: 30 ശതമാനം മിനിമം മാർക്ക് അടിസ്ഥാനത്തിൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെയായിരിക്കും നടത്തുക. സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. ഇതിൽ 1,229 സർക്കാർ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അൺ എയിഡഡ് മേഖലയിലുമാണ് സ്കൂളുകൾ. സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ മിനിമം മാർക്ക് സംവിധാനം നടപ്പിലാക്കുകയാണ്. എട്ടാം ക്ലാസിലെ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി അധ്യാപകർ നാലിന് പരീക്ഷ പേപ്പർ സ്‌കൂളുകളിൽ എത്തിക്കേണ്ടതും ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത് ഏപ്രിൽ അഞ്ചിനാണ്.

എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കണം. കുട്ടികൾക്ക് ഏപ്രിൽ എട്ട് മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/ വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts