Your Image Description Your Image Description

കൊല്ലം: ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. കൊല്ലം ഇട്ടിവ കോട്ടുക്കലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും ഹോട്ടലുടമയും തമ്മിലാണ് വാക്കേറ്റമുണ്ടായതും കയ്യേറ്റത്തിൽ കലാശിച്ചതും. കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്. മർദ്ദനമേറ്റ ഹോട്ടലുടമയുടെ മരുമകൻ രാജേഷിന്റെ കമ്പനിയിലെ ജീവനക്കാരാണ് മോഹനനെ മർദ്ദിച്ചത്. രാജേഷിന്റെ തൊഴിലാളികളായ രണ്ട് പേർ കടയിലെത്തി ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്ത് ബാലൻസും വാങ്ങിയെന്നാണ് അവരുടെ ഭാഗം.

എന്നാൽ പാർസൽ വാങ്ങിയതിന്റെ പൈസ നൽകിയില്ലെന്നും കടയിലിരുന്നു ഭക്ഷണം കഴിച്ചതിന്റെ പൈസ മാത്രമേ ഇവർ തന്നിട്ടുള്ളു എന്നുമാണ് മോഹനൻ പറയുന്നത്. ഇതാണ് തർക്കത്തിൽ എത്തിയത്. ഇതേതുടർന്ന് കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. മോഹനനെ യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മോഹനനെ പിടിച്ചുമാറ്റിയ രാജേഷിനേയും മർദ്ദിച്ചു. സംഭവത്തിൽ ഇരുകൂട്ടരും പരിചയക്കാർ ആയതിനാൽ പരാതി നൽകിയില്ലെന്ന് പൊലീസ് പറയുന്നു. ഇരുകൂട്ടരേം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചുവെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *