Your Image Description Your Image Description

മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏതൊരു സിനിമയും കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അതിനെ കുറിച്ച് വിമര്‍ശിക്കാനും നല്ലത് പറയാനുമൊക്കെയുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് വംശഹത്യ നമ്മുടെ രാജ്യം ഇന്നുവരെ കണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ്. അതിന് നേതൃത്വം നല്‍കിയത് ആരാണെന്ന് കേരളത്തിലെ ഒന്നാം ക്ലാസിലെ കുട്ടിക്ക് വരെ മനപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഏത് ആശയമാണ്, ഗുജറാത്ത് വംശഹത്യ ഏത് ആശയത്തിന്റെ ഭാഗമാണ് എന്നുള്ളതൊക്കെ മലയാളിക്ക് മനപാഠമാണ്. ഒരു സിനിമയില്‍ ഈ കാര്യങ്ങള്‍ വരുമ്പോള്‍ ആ സിനിമ അങ്ങനെയങ്ങോട്ട് മുന്നോട്ട് പോകണ്ട എന്ന നിലപാട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. അവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് മുന്‍പും കണ്ടിട്ടുണ്ടെന്ന് വ്യക്തമാകും. മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് എന്നുള്ള പ്രഖ്യാപനമാണ് ഈ സിനിമയ്ക്ക് ലഭിച്ച പിന്തുണ – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *