Your Image Description Your Image Description

കോട്ടയം: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ചങ്ങനാശ്ശേരി മാമൂട്ടിൽ താമസിക്കുന്ന തൊഴിലാളികളുടെ വീട്ടിൽ നിന്ന് ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തിൽ അതിഥി തൊഴിലാളിയായ ബിപുൽ ഗോഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.

അതേസമയം കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത യുവാക്കൾ അറസ്റ്റിലായിരുന്നു. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്ന 38 കഞ്ചാവ് ചെടിയും വീട്ടിലുണ്ടായിരുന്ന 10.5 കിലോ​ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. സംഭവത്തിലെ പ്രധാന പ്രതി മനീഷാണെന്ന് പോലീസ് പറഞ്ഞു. അഖിൽ ഇയാളുടെ സഹായിയാണ്.

മനീഷിനെ മുൻപും എംഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎ കേസ് അന്വേഷിച്ച് ഇയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസ് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയത്. പോലീസ് പരിശോധനയ്ക്ക് എത്തിയ സമയം വീട്ടിലുണ്ടായിരുന്ന നായയെ ഇവർ തുറന്നു വിട്ടു. വിദേശയിനം നായ്ക്കളെ ഇവരുടെ വീട്ടിൽ വളർത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പരിശോധയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നായയെ ഉപയോഗിച്ച് ആക്രമിക്കാനും പ്രതികൾ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *