Your Image Description Your Image Description

കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുമ്പോൾ സർക്കാരും വനം വകുപ്പും കാഴ്ചക്കാരായി നിൽക്കുകയാണെന്ന ആരോപണവുമായി ബിഷപ്പുമാർ. താമരശേരി അതിരൂപത ബിഷപ്പായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പായ മാർ ജോസ് പുളിക്കലുമാണ് വിമർശനവുമായി രംഗത്തെത്തിയത്. പാറത്തോട്ടിൽ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇരുവരും സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

കര്‍ഷകരായതുകൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ എന്ന് താമരശ്ശേരി ബിഷപ്പ് ചോദിച്ചു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നും ചോദ്യമുയർന്നു. കാലങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ് ചോദിച്ചു.

വന്യ ജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ടവർ രാജിവെക്കണമെന്നും ബിഷപ്പ് പറഞ്ഞു. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങള്‍ക്ക് വനം മന്ത്രി മറുപടി നൽകണമെന്നാണ് തങ്ങളുടെയും ഇന്‍ഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

വന്യജീവി ആക്രണമങ്ങൾ ദിനംപ്രതി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടത്തുമെന്നും ബിഷപ്പ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനംമന്ത്രിയും എവിടെ പോയെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *