Your Image Description Your Image Description

ഡൽഹി: സമീപകാലത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽനിന്ന് പാർട്ടി വിലയേറിയ പാഠങ്ങൾ പഠിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പ്രവർത്തകരെ ആഹ്വാനം ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞകാലങ്ങളിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് രാഹുൽ ഗാന്ധി ഒരു ഭാരത് ജോഡോ യാത്രകൂടി നടത്തണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകസമിതിയുമാണ് -ഖാർഗെ പറഞ്ഞു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ പ്രവർത്തകസമിതി യോഗമാണ് വ്യാഴാഴ്ച ചേർന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.

നാല് സംസ്ഥാനങ്ങളിലെയും ഫലം നിരാശാജനകമാണെന്ന് പറഞ്ഞ ഖാർഗെ, പ്രാഥമിക പരിശോധന പാർട്ടി നടത്തിയതായും തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയതായും പറഞ്ഞു. അതേസമയം, വോട്ട് വിഹിതം ഉൾപ്പെടെ ശുഭസൂചന നൽകുന്ന ചില ഘടകങ്ങളുമുണ്ട്. വേണ്ടത്ര ശ്രദ്ധ നൽകിയാൽ സാഹചര്യം അനുകൂലമാക്കാൻ സാധിക്കും. ഡിസംബർ 19ന് ചേർന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ സീറ്റ് പങ്കുവെക്കൽ ഉടൻതന്നെ ആരംഭിക്കണമെന്നാണ് തീരുമാനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *