Your Image Description Your Image Description

ന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്‌വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റെയും വിവാഹം മാറ്റിവെച്ചു. റിങ്കുവിന്റെ ക്രിക്കറ്റ് തിരക്കുകള്‍ കാരണമാണ് വിവാഹം നീട്ടിവെച്ചതെന്നാണ് റിപ്പോർട്ട്. നവംബര്‍ 19-ന് വിവാഹം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 2026 ഫെബ്രുവരിയിലാകും ഇനി വിവാഹം നടക്കുകയെന്നും കൃത്യമായ തിയ്യതി ഉടന്‍ പുറത്തുവിടുമെന്നും റിങ്കുവിന്റേയും പ്രിയയുടേയും കുടുംബാംഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരുടെയും വിവാഹത്തിനായി 2025 നവംബര്‍ 19-ന് വാരാണസിയിലെ താജ് ഹോട്ടല്‍ കുടുംബം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ റിങ്കുവിന്റെ ക്രിക്കറ്റ് തിരക്കുകള്‍ കാരണം വിവാഹം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി അവസാനത്തേക്ക് ഹോട്ടല്‍ വീണ്ടും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കൃത്യമായ തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഖ്നൗവില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒട്ടേറെ പ്രശസ്തരാണ് ഈ ചടങ്ങിനെത്തിയത്. എസ്പി പ്രസിഡന്റും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, നടി ജയ ബച്ചന്‍, ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പ്രിയയും റിങ്കുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഇന്ത്യയുടെ ട്വന്റി-20 ടീമിലെ സ്ഥിരസാന്നിധ്യമാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. ലോക്സഭയിലെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ് പ്രിയാ സരോജ്. 25-കാരിയായ പ്രിയ ഉത്തര്‍പ്രദേശിലെ മച്ച്ലിഷഹര്‍ മണ്ഡലത്തില്‍നിന്നാണ് ലോക്സഭയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *