Your Image Description Your Image Description

ബലാത്സംഗ ഇരയെ ‘ആവശ്യമില്ലാത്ത’ ഗർഭം വഹിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈകോടതി, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 29 ആഴ്ചയോളം പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി.പെൺകുട്ടിയെ ഗർഭം തുടരാൻ നിർബന്ധിക്കുന്നതിലൂടെ അവളുടെ ജീവിത പാത നിർണയിക്കാനുള്ള അവകാശം ‘കവർന്നെടുക്കുക’യാണെന്ന് ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, സച്ചിൻ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

‘ഇരയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഈ കോടതിക്ക് നിർബന്ധിക്കാനാവില്ല. കാരണം അത്തരമൊരു സാഹചര്യത്തിൽ ജീവിതത്തിന്റെ അടിയന്തരവും ദീർഘകാലവുമായ പാത നിർണയിക്കാനുള്ള അവകാശം അവളുടെ അവകാശത്തിൽ നിന്ന് എടുത്തുകളയുകയാണ്. ഒരു സ്ത്രീക്ക് അവളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം ഗർഭിണിയാകാൻ കഴിയുമെന്ന വസ്തുതയോട് നമ്മൾ തുല്യമായി സംവേദന ക്ഷമതയുള്ളവരായിരിക്കണം. എങ്കിൽതന്നെയും അനാവശ്യമോ ആകസ്മികമോ ആയ ഗർഭധാരണത്തിന്റെ കാര്യത്തിൽ ‘ഭാരം’ എല്ലായ്പ്പോഴും ഗർഭിണിയായ സ്ത്രീയുടെ/ഇരയുടെ മേൽ വരും’ എന്ന് ജൂൺ 17ന് പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജിമാർ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *