Your Image Description Your Image Description

മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് ആവർത്തിച്ച് നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. പുനർജനി പദ്ധതി ഉൾപ്പെടെയുള്ള കേസുകളെ വി ഡി സതീശന് ഭയമെന്നും പി വി അൻവർ വിമർശിച്ചു.

പി വി അൻവറിന്റെ പ്രതികരണം….

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശനാണ്. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതുൾപ്പെടെ ചർച്ച നടത്തിയ യുഡിഎഫ് നേതൃത്വത്തോട് താൻ പറഞ്ഞതാണെന്നും അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നു. ആവശ്യം അംഗീകരിച്ചാൽ യുഡിഎഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകും. മത്സര രംഗത്ത് നിന്ന് പിൻമാറില്ലെന്നും സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്.മുക്കാൽ പിണറായിയാണ് സതീശൻ.

പൊലീസിലെ ആർഎസ്എസ് വത്കരണം തടയണം. വനംവകുപ്പിൻ്റെ തെറ്റായ നയങ്ങളും തിരുത്തണം തുടങ്ങിയ ആവശ്യങ്ങളും അൻവർ മുന്നോട്ടുവെച്ചു. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ലെന്നും ജില്ലാ വിഭജനം നിർബന്ധമാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *