Your Image Description Your Image Description

കൊച്ചി: പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി ഭാരവാഹികൾ പറഞ്ഞു. പകര്‍ച്ചവ്യാധികളുടെ വ്യാപനം പ്രതിരോധ കുത്തിവെപ്പുകളിലൂടെ ഒരുപരിധിവരെ തടയാനാകും. ഇവ സര്‍ക്കാറിന്റെ പദ്ധതിയില്‍ വന്നാൽ മാത്രമേ വില കുറയൂ.

ശിശുമരണ നിരക്ക് കുറക്കുന്നതില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എല്ലാ രോഗങ്ങള്‍ക്കും വാക്‌സിനുകള്‍ ലഭ്യമല്ല. അതേസമയം ചില രോഗങ്ങള്‍ വാക്‌സിൻകൊണ്ട് പൂർണമായി ഒഴിവാക്കാനാകും. 22 രോഗങ്ങള്‍ തടയാനുള്ള കുത്തിവെപ്പുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ ശരിയല്ല. ഇന്‍ഫ്ളുവന്‍സ, ഹെപ്പറ്റൈറ്റിസ്(മഞ്ഞപ്പിത്തം), ചിക്കന്‍പോക്‌സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യുമോണിയ എന്നിവക്കെതിരെയുള്ള വാക്‌സിനുകള്‍ ഫലപ്രദമാണ്. പ്രായമായവര്‍ ഇവ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.

Related Posts