Your Image Description Your Image Description

തിരുവനന്തപുരം: യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചർച്ചകൾ തുടരും. ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനത്തിൽ എത്തുകയാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പേർ എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടത്. കാന്തപുരം എപി അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് ശിക്ഷ മാറ്റിവച്ചത്. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു.

Related Posts