Your Image Description Your Image Description

നാളികേര വില കുതിച്ചു കയറുന്നു. കുടുംബബജറ്റിന്‍റെ താളംതെറ്റുന്നതിനൊപ്പം ഹോട്ടലുകള്‍ ഉൾപ്പെടെ ഭക്ഷണനിർമാണ യൂനിറ്റുകളും പ്രതിസന്ധിയിലേക്ക്. മൂന്നുമാസം മുമ്പുവരെ കിലോക്ക് 200 രൂപയില്‍ താഴെയായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന വിലയും ഇപ്പോൾ 450 ലേക്ക് എത്തി.

ഇപ്പോൾ പച്ച തേങ്ങയുടെ വില കിലോക്ക് 75 രുപയും ഉണക്ക തേങ്ങ കിലോക്ക് 85 ഉം ആണ്. വെളിച്ചെണ്ണ വില ഇരട്ടിയിലധികം കടന്നതോടെ സാരമായി ബാധിച്ചത് ഹോട്ടല്‍, തട്ടുകട, കാറ്ററിങ്, പലഹാര നിര്‍മാണ മേഖലകളെയാണ്. 10 രൂപക്ക് പലഹാരങ്ങള്‍ നല്‍കിയിരുന്ന തട്ടുകടകളിൽ വിലവര്‍ധനവ് അനിവാര്യമായി കഴിഞ്ഞു. തേങ്ങാവില കുറതിച്ചതോടെ തട്ടുകടയില്‍ ദോശക്കൊപ്പം ചമ്മന്തി ഇപ്പോള്‍ കിട്ടാനില്ല. വെളിച്ചെണ്ണ, തേങ്ങ വിലകളിലെ വർധനവ് കാരണം ശരാശരി 3000 ത്തോളം രൂപ ദിവസവും അധികം കണ്ടെത്തേണ്ട സ്ഥിതിയാണ് ഹോട്ടലുടമകൾക്കുള്ളത്.

Related Posts