Your Image Description Your Image Description

സംസ്ഥാനത്ത് നാളികേര ക്ഷാമം രൂക്ഷം, അന്തർസംസ്ഥാന വ്യവസായികൾ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് കണ്ടിട്ടും അവരെ തൊടാൻ സംസ്ഥാന സർക്കാർ ഭയക്കുന്നു. മില്ലുകാർ കൊപ്രയും പച്ചത്തേങ്ങയും ശേഖരിച്ചാൽ മാത്രമേ കർഷകന് നിലനിൽപ്പുള്ളൂ. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ചുരുങ്ങിയതിനാൽ ഉയർന്ന വില തന്നെ നൽകണം ഇവ സംഭരിക്കാൻ. എന്നാൽ കൊപ്രയോട് താത്പര്യം കാണിക്കാതെ വെളിച്ചെണ്ണയെ യാതൊരു മാനദണ്ഡവുമില്ലാതെ ഒരു വിഭാഗം ഉയർത്തി.

അതേ, കൊച്ചിൻ ഓയിൽ മർച്ചന്‍റ്സ് അസോസിയേഷന്‍റെ 77 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം വെളിച്ചെണ്ണ ക്വിന്‍റലിന് 1500 രൂപ വർധിപ്പിച്ച് റിക്കാർഡായ 35,600 രൂപയിലേക്ക് വെള്ളിയാഴ്ച ഉയർത്തി. എന്നാൽ, കർഷകർക്ക് എണ്ണ വിലയുടെ നേട്ടം ലഭിക്കണമെങ്കിൽ വ്യവസായികൾ കൊപ്ര വില ഉയർത്തണം.

എണ്ണവില അന്ന് 1500 രൂപ വർധിച്ചപ്പോൾ കൊപ്രയ്ക്ക് ചുരുങ്ങിയത് 750 മുതൽ 1000 രൂപ വരെയെങ്കിലും ഉയർത്തണം. വിപണിയിലെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയാൽ 1500 രൂപ വരെ ഉയർത്തേണ്ടതായിരുന്നു. ഇവിടെയാവട്ടെ ഒരു രൂപ പോലും ഉയർത്തിയില്ലെന്നതിൽനിന്നും വിപണിയിൽ കൃത്രിമങ്ങൾ അരങ്ങേറിയെന്ന് വ്യക്തം. വ്യവസായികൾ സ്റ്റോക്കുള്ള വെളിച്ചെണ്ണയ്ക്ക് കൃത്രിമ വില നിശ്ചയിച്ച് വിപണിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *