Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് പാളയത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു പ്രതികൾ പിടിയിൽ. മഞ്ചേരി സ്വദേശി വക്കത്തടി മുഹമ്മദ് ഖൽസാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37), പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് പിടിയിലായത്. കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്.

ചൊവ്വാഴ്ച പുലർച്ച ചിന്താവളപ്പിലെ ലോഡ്ജിൽ നിന്നാണ് യുവാവിനെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റിയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേൽപിക്കുകയും മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. കസബ പൊലീസ് സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊണ്ടോട്ടിയിലുള്ളതായി മനസ്സിലാക്കി. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതികൾ ഓടിച്ച വാഹനത്തിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു. തട്ടിക്കൊണ്ട് പോകലിന്റെ കാരണം പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Posts