Your Image Description Your Image Description

കൊച്ചി: കൊച്ചിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നികൾ ചത്ത് തുടങ്ങിയതോടെയാണ് സംശയം ഉയർന്നത്. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് ഫാം സ്ഥിതിചെയ്യുന്നത്.

ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു. മറ്റ് പന്നികളെയും പരിശോധിക്കും. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ആരും പന്നിയിറച്ചി വാങ്ങരുതെന്നും നിർദേശമുണ്ട്.

കൂടതെ രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും.

പന്നികളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ രോഗമാണ് ഇത്. പന്നിക്കൂട്ടങ്ങളിലൂടെ പടരാനും ഗണ്യമായ മരണത്തിന് കാരണമാകാനും സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിൽ വളർത്തു പന്നികൾ, കാട്ടു പന്നികൾ, വളർത്തുമൃഗങ്ങൾ എന്നിവക്കെല്ലാം ഈ രോഗം പിടിപെടാം. വളർത്തു പന്നികളിൽ ഉയർന്ന മരണനിരക്കുള്ള രക്തസ്രാവ പനിക്ക് ഈ വൈറസ് കാരണമാകുന്നു.

രോഗം ബാധിച്ചാൽ പന്നികൾക്ക് ഉയർന്ന പനി ഉണ്ടാകാം, പക്ഷേ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മറ്റ് ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. പിന്നീട് അവക്ക് ക്രമേണ വിശപ്പ് നഷ്ടപ്പെടുകയും വിഷാദരോഗികളാകുകയും ചെയ്യുന്നു. വെളുത്ത തൊലിയുള്ള പന്നികളിൽ, കൈകാലുകൾ നീലകലർന്ന പർപ്പിൾ നിറമായി മാറുകയും ചെവികളിലും വയറിലും രക്തസ്രാവം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. രോഗബാധിതരായ പന്നികളുടെ കൂട്ടങ്ങൾ വിറയ്ക്കുകയും അസാധാരണമായി ശ്വസിക്കുകയും ചിലപ്പോൾ ചുമക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *