കേസിൽ വിശ​ദീകരണവുമായി കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ പൊലീസ് കേസിൽ ഗൂഢാലോചനയെന്ന് ജി ‍കൃഷ്ണകുമാർ. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. അതേ സമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ ആദ്യം പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു.

‘2021 ൽ ആരംഭിച്ച സ്ഥാപനമാണിത്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. ദിയയുടെ കല്യാണത്തിന് ശേഷം പ്ര​ഗ്നന്റ് ആയ സമയത്ത്, ആദ്യത്തെ അഞ്ച് മാസം വീടും ആശുപത്രിയുമായി കഴിയേണ്ടി വന്നു. ഈ കുട്ടികൾ ഇവിടെ നേരത്തെ ജോലി ചെയ്തവരാണ്. ഇവരുമായി നല്ല ബന്ധമാണ്. അതുകൊണ്ട് അവരെ വിശ്വസിച്ച് കാര്യങ്ങൾ നടത്തി. കുറച്ച് കഴിഞ്ഞപ്പോഴാണ് ഓഡിറ്റർ അറിയിക്കുന്നത്, ചെറിയൊരു പ്രശ്നം കാണുന്നുണ്ട്. വരവും സ്റ്റോക്കും തമ്മിൽ മാച്ചാകുന്നില്ല. അത് ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചോദിച്ചപ്പോൾ കുറച്ച് പൈസ ഞങ്ങളെടുത്തു എന്ന് അവര്‍ പറയുന്നു. തിരിച്ചു തരാമെന്ന് അവർ പറയുന്നു. അങ്ങനെ എന്റെ ഓഫീസിലെത്തി. 8,82,000 രൂപ തരുന്നു. പിന്നീട് കണക്ക് എടുത്ത് നോക്കിയപ്പോൾ 69 ലക്ഷം രൂപയാണ് പോയിരിക്കുന്നത്. തിരികെ തരാം സമയം തരണം എന്ന് അവര്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം മകളെ വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഞാൻ പൊലിസിൽ പരാതി കൊടുത്തത്. പിറ്റേന്ന് അവര്‍ മറ്റൊരു പരാതി കൊടുക്കുന്നു. ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയി ബലമായിട്ട് പൈസ വാങ്ങിച്ചു എന്ന്. ഞങ്ങള്‍ പൊലീസില്‍ മൊഴി കൊടുത്തിട്ടുണ്ട്. സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് നല്‍കിയിട്ടുണ്ട്.’

‘മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നൽകിയിരിക്കുന്നത്. പലപ്പോഴും ഇങ്ങനെയല്ല അവരോട് നിൽക്കണ്ടതെന്ന് പറഞ്ഞപ്പോഴും എൻ്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം’ ജി കൃഷണകുമാർ പറഞ്ഞു. മകളുടെ ക്യു ആർ കോഡ് ഉപയോ​ഗിച്ചാണ് പണം തട്ടിയെടുത്തതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. അതേ സമയം, പരാതിക്കാരായ സ്ത്രീകൾ ദിയയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃഷ്ണകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്’. മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. നീതിപൂർവമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. മറ്റാരോ ഇവർക്ക് പിന്നിലുണ്ട്. അവധി ദിവസങ്ങൾ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തതെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഏകദേശം 9 മാസത്തിനുള്ളില്‍ നടന്ന തട്ടിപ്പാണിതെന്ന് അനുമാനിക്കുന്നുവെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All