Your Image Description Your Image Description

ആലപ്പുഴ: ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ കേസിൽ ദുരൂഹതയേറുന്നു. പിതാവ് ജോസ്മോൻ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ കഴുത്ത് ഞരിച്ച് കഴുത്തിൽ തോർത്തിട്ട് കുരുക്കി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ മൊഴി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ ഏറുകയാണ്. കൊലയ്ക്ക് പിന്നിൽ ദൈവ വിശ്വാസമാണോ എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ സംശയം. ജാസ്മിൻ ദൈവവിശ്വാസത്തിന് എതിരായതാണോ മാതാപിതാക്കളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ജാസ്മിന്‍ വീടിന്റെ ചുവരില്‍ എഴുതിയ വാക്യമാണ് നിലവിലെ സംശയം ബലപ്പെടുത്തുന്നത്. ‘മോക്ഷ, ഫ്രീഡം ഫ്രം ബെര്‍ത്ത് ആന്റ് ഡെത്ത്, സാല്‍വേഷന്‍’ എന്ന വാക്യമാണ് എഴുതിയിരിക്കുന്നത്. പ്രതി ജോസ്‌മോന്റെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ജാസ്മിന്‍ ബൈബിള്‍ വലിച്ചെറിഞ്ഞത് പ്രകോപിപ്പിച്ചെന്നും അച്ഛന്റെ മൊഴിയില്‍ ഉണ്ടായിരുന്നു. രാത്രി വൈകി വന്നതാണ് കൊലപാതക കാരണമായി അച്ഛന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ജാസ്മിന്‍ രാത്രി എവിടേക്ക് പോകുന്നു എന്നും വ്യക്തമല്ല. അതെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തോർത്തിട്ട് കുരുക്കി മകളെ കൊലപെടുത്തിയപ്പോൾ അമ്മയും സഹായിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഏഞ്ചൽ ജാസ്മിന്റെ കൈകൾ അമ്മ പിടിച്ചു വച്ചു. അമ്മ ജെസ്സി മോളെ പൊലീസ് കേസിൽ പ്രതി ചേർത്തു. കൊല്ലപ്പെട്ട ജാസ്മിന്റെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അലോഷ്യസിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിച്ചത് അലോഷ്യസ് ആണെന്ന സംശയത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ് ജാസ്മിൻ. ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു യുവതി താമസം. എയ്ഞ്ചൽ സ്ഥിരമായി രാത്രിയിൽ പുറത്ത പോകാറുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ പേരിൽ ഇതിനു മുമ്പും വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി.

വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്.

പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts