Your Image Description Your Image Description

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറിൽ’ തകർത്ത ഭീകര കേന്ദ്രങ്ങൾ പുനഃനിര്‍മിക്കുന്നതായി രഹസ്യാന്വേഷണവിഭഗത്തിന്റെ അറിയിപ്പ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ലോഞ്ച്പാഡുകളാണ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ വീണ്ടും നിര്‍മിച്ചുതുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഏപ്രില്‍ 22-നാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. വിദേശികളായ വിനോദ സഞ്ചാരികളടക്കം 26 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിന് മറുപടിയായി ഇന്ത്യ മെയ് ഏഴാംതീയതി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു.

ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്‍റെയും ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഒട്ടേറെ ഭീകരര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാക് അധീന കശ്മീലായിരുന്നു കൂടുതല്‍ ഭീകരത്താവളങ്ങളെങ്കിലും ലഹോറില്‍ നടത്തിയ ആക്രമണങ്ങളാണ് പാക്കിസ്ഥാനെ ഞെട്ടിച്ചത്. ജയ്ഷെ മുഹമ്മ് തലവന്‍ മൗലാന മസൂദ് അസറിന്‍റെ ഉറ്റബന്ധുക്കളടക്കം മിസൈല്‍ ആക്രമണങ്ങളില്‍‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സര്‍ക്കാര്‍, പാക് സൈന്യം, പാക് രഹസ്യാന്വേഷണ വിഭാഗമായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) എന്നിവ സംയുക്തമായാണ് ഇപ്പോൾ ഭീകര താവളങ്ങൾ വീണ്ടും സജീവമാക്കാൻ തയാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *