Your Image Description Your Image Description

തൃശൂർ: മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ കുടുങ്ങി. ചേറ്റുവ ഹാർബറിൽ നിന്ന് പോയ വെള്ളമാണ് എഞ്ചിൻ നിലച്ച് നടുക്കടലിൽ കുടുങ്ങിപ്പോയത്. വള്ളത്തിൽ 40 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരെ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികൾ നടുക്കടലിൽ കുടിങ്ങി കിടന്നു.

ചേറ്റുവ കടലിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് വള്ളം കുടുങ്ങിയത്. കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ള ‘തട്ടകത്തമ്മ’ എന്ന ഇൻബോർഡ് വള്ളമാണ് എഞ്ചിൻ തകരാറിലായത്. കഴിമ്പ്രം, വലപ്പാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.

വള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചു. തുടർന്ന് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി. സീമയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെൻ്റ് ആന്റ് വിജിലൻസ് വിങ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വള്ളത്തിലുണ്ടായിരുന്ന നാൽപത് പേരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *