Your Image Description Your Image Description

അഹമ്മദാബാദ്: ഈ മാസം 12 ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ പതിനാറ് ദിവസങ്ങൾക്ക് ശേഷം, ഡിഎൻഎ തിരിച്ചറിയൽ പ്രക്രിയ അധികൃതർ പൂർത്തിയാക്കി. ഗുജറാത്തിലെ ഭുജിൽ നിന്നുള്ള 32 വയസ്സുള്ള യാത്രക്കാരനെ തിരിച്ചറിയാൻ വൈകിയതാണ് പരിശോധന വൈകാൻ കാരണം. ഇതോടെ, 260 പേരുടെയും മരണം സ്ഥിതിക്കരിക്കുകയാണ്. അവസാന ഡിഎൻഎ തിരിച്ചറിയൽ രേഖ, ഭുജിലെ ദഹിൻസറിൽ താമസിക്കുന്ന അനിൽ ലാൽജി ഖിമാനിയുടേതായിരുന്നു.

അദ്ദേഹം ലണ്ടനിലേക്ക് പോകുകയായിരുന്നു. ബോർഡിംഗ് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നാൽ ഡിഎൻഎ പൊരുത്തപ്പെടുത്തലിലെ കാലതാമസം കാരണം അദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരിച്ചറിയപ്പെടാതെ തുടരുകയാണെങ്കിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയോ കൂടുതൽ അന്വേഷണം നടത്തുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ലാൽജിഭായ് ഖിമാനി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.

സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറയുന്നതനുസരിച്ച്, അനിലിന്റെ മൃതദേഹങ്ങൾ ഉൾപ്പെടെ 260 മൃതദേഹങ്ങൾ ഇപ്പോൾ കൈമാറി. “240 യാത്രക്കാരുടെ ഡിഎൻഎ പൊരുത്തപ്പെടുത്തൽ ഞങ്ങൾ നേരത്തെ പൂർത്തിയാക്കി. ശേഷിക്കുന്ന അവസാന കേസ് ഇന്നലെ രാത്രി പൊരുത്തപ്പെടുത്തി. ഇതോടെ തിരിച്ചറിയൽ പ്രക്രിയ അവസാനിക്കുന്നു,” അദ്ദേഹം പറഞ്ഞു. മരണസംഖ്യ 270 ആയി മെഡിക്കൽ അധികൃതർ നേരത്തെ കണക്കാക്കിയിരുന്നു. മരിച്ചവരിൽ 181 പേർ ഇന്ത്യക്കാരാണ്.

ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തിങ്കളഴ്ചയാണ് രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അപകടം നടന്നതിന്റെ പിറ്റേ ദിവസം തന്നെ രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലെത്തിയിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനുള്ള യാത്രയിലാണ് ദുരന്തത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *