Your Image Description Your Image Description

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് നൂറനാട് ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായ മാലിന്യ സംസ്കരണം, മലിനജലം ഒഴുക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി. തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്ക് 25000 രൂപ പിഴ ഈടാക്കാൻ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ശിപാർശ ചെയ്തു. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.

ജോയിന്റ് ബി.ഡി.ഒ. ജി. ഹരികുമാർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ പി.സി. പ്രശാന്ത്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജിതിൻ ജിത്ത്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷിജു, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ഗോപകുമാർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *