Your Image Description Your Image Description

കർണാടക ബി.ജെ.പി നൽകിയ അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടി തടഞ്ഞ് കർണാടക ഹൈകോടതി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സർക്കാറിനെതിരെ കർണാടക കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നൽകിയ പരാതിയിലെ വിചാരണ കോടതി നടപടിയാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് തടഞ്ഞത്. ഇതേ കേസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ നടപടിയും ഇടക്കാല സ്റ്റേയിലൂടെ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച് തടഞ്ഞിരുന്നു. കേസിൽ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾക്ക് കഴിഞ്ഞ ജനുവരിയിലും കർണാടക ഹൈകോടതി സ്റ്റേ അനുവദിച്ചു.

Related Posts