Home » Blog » kerala Mex » ശബരിമല സ്വർണക്കൊള്ള കേസ്; പ്രശാന്തും അജികുമാറും റിമാൻഡിൽ
11

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി. എസ് പ്രശാന്തിനെയും എ. അജികുമാറിനെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കി . ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കുമുള്ള ബന്ധം തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കിയത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ കവർച്ചയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്.
ദ്വാരപാലക ശില്പ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണിക്കൃഷൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൽ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്.