ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ പുണ്യനഗരമായ മഷ്ഹാദിലെ ഇമാം റെസ ദേവാലയത്തിൽ പൂർത്തിയായി. ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലായി നീണ്ടുനിന്ന ആറ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഇറാനിലെ വസതിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് അനിശ്ചിതത്വം ഉടലെടുത്തത്.
അതേസമയം, ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ പരമോന്നത നേതാവായി സ്ഥാനമേറ്റെങ്കിലും, ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. നജാഫ്, കർബല തുടങ്ങിയ നഗരങ്ങളിലെ വലിയ ജനപങ്കാളിത്തത്തിന് ശേഷമാണ് ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരം മഷ്ഹാദിൽ എത്തിച്ചത്.
